ജനാധിപത്യത്തിന്റെ ശക്തി, റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിച്ചു


മുഹിമ്മാത്തുദ്ദീന്‍ മദ്‌റസ എഴുപത്തിയാറാം റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന അഭിമാനത്തോടെ, സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി നമ്മുടെ രാജ്യത്തിനു മുക്കാൽ നൂറ്റാണ്ടിന്റെ ത്രിവർണത്തിളക്കം.

അഖണ്ഡതയും ഭദ്രതയും ജനാധിപത്യത്തിന്റെ ശക്തിയും ഓർമിച്ചാണ്, 75 വർഷങ്ങളുടെ അനുഭവപാഠങ്ങളുമായി ഇന്ത്യ ലോകത്തിനു മുന്നിൽ നിവർന്നു നിൽക്കുന്നത്. പല അയൽരാജ്യങ്ങളിലും ജനാധിപത്യ സംവിധാനങ്ങളിൽ വിള്ളലേറ്റപ്പോഴും ഇന്ത്യൻ ജനാധിപത്യം ചൈതന്യത്തോടെയും ലോകത്തിനുതന്നെ മാതൃകയായും നിലനിൽക്കുന്നു. മുഹിമ്മാത്തുദ്ദീന്‍ മദ്‌റസ പരിസരത്തു നടന്ന റിപ്പബ്ലിക്ക് ദിന പരിപാടി മൂസ സഖാഫി കളത്തൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ അംഗടിമുഗര്‍ പതാക ഉയര്‍ത്തി. ഉമര്‍ സഖാഫി കര്‍ന്നൂര്‍ റിപ്പബ്ലിക്ക് ദിന സന്ദേശം കൈമാറി.

1950 ജനുവരി 26 ന് ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മക്കായാണ് രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിച്ച് വരുന്നത്. ഡോ. ബിആർ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ അസംബ്ലിയാണ് ഇന്ത്യ മഹാരാജ്യത്തിനായി ശക്തമായ ഭരണഘടന തയാറാക്കിയത്. ഇന്ത്യയുടെ ശക്തിയായ ഭരണഘടന മാറ്റം വരാതെ കാത്ത് സൂക്ഷിക്കാന്‍ നമുക്കു കഴിയണം, അതിനായി കൂട്ടായി പ്രവര്‍ത്തിക്കാമെന്ന് എഴുപത്തിയാറാം റിപ്പബ്ലിക്ക് ദിന മദ്‌റസ അസംബ്ലി പ്രതിജ്ഞ ചെയ്തു.

അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ, രിഫാഇ ശാമില്‍ ഹിശാമി ശാന്തിപ്പള്ളം, ജസീല്‍ പള്ളങ്കോട് തുടങ്ങിയവര്‍ റിപ്പബ്ലിക്ക് ദിന പ്രഭാഷണം നടത്തി. വിദ്യാര്‍ത്ഥികളുടെ റിപ്പബ്ലിക്ക് ദിന പ്രത്യേക പരേഡ് പ്രൗഢമായി. ദേശിയ ഗാനം, പ്രതിജ്ഞ, ക്വിസ് മല്‍സരം, സമ്മാന ദാനം, മധുര വിതരണം തുടങ്ങിയവ നടന്നു. സ്വദ്ര്‍ മുഅല്ലിം അബ്ദുല്‍ ഖാദിര്‍ സഅദി അധ്യക്ഷത വഹിച്ചു. 

മുഹമ്മദ് മുസ്ലിയാര്‍, സിദ്ദീഖ് സഖാഫി സി ച്ച്, ഉമറുല്‍ ഫാറൂഖ് സഖാഫി കോളിയൂര്‍, ശാഹുല്‍ ഹമീദ് സഖാഫി, ഖലീല്‍ ഹിമമി സഖാഫി, അബ്ദല്‍ ബാസിത് സഖാഫി, അബ്ദല്‍ ഖാദിര്‍ ജലാലി, സകരിയ്യ ഹിമമി സഖാഫി, അബ്ദുറഹ്മാന്‍ ഹൗഫ് ഹിമമി സഖാഫി, ഖലീല്‍ സുറൈജി, കലന്തര്‍ ബശീര്‍ സഖാഫി, മുര്‍ത്തള ഹിമമി സഖാഫി, നൗഫല്‍ ഹിമമി സഖാഫി യൂനുസ് സുറൈജി, ആബിദലി സഖാഫി, അബ്ദുസ്സലാം സഖാഫി, അബ്ദുന്നാസിര്‍ ഹിമമി, ഉമൈര്‍ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.








Post a Comment

Previous Post Next Post