ഓര്‍മക്കപ്പുറത്തെ ഉമ്മ



നിശ്ചലമായ ഭൂമിയില്‍ നിശബ്ദമായി ഉറങ്ങുന്ന എന്റെ വീട് . ഞാന്‍ പകലിലാണ് ഉറങ്ങാര്‍ . രാത്രി മുഴുവന്‍ മിന്നിതിളങ്ങുന്ന സ്‌ക്രീനുകള്‍ക്ക് മുന്നില്‍ നിന്ന് സുബ്ഹ് ബാങ്കിന്റെ സ്വരം കേട്ടാല്‍ കണ്ണുകളിലേക്ക് ഉറക്കം ഓടിയെത്തും . സമയം നീണ്ട് ഒരു ഒമ്പത് മണിയോ മറ്റുമാകുമ്പോള്‍ വിണ്ടുപൊട്ടിയ കാലുകള്‍ ചലിപ്പിച്ച് ഉയര്‍ന്ന കോണിപടികള്‍ കയറി എന്റെ മുറിയുടെ വാതിക്കല്‍ നിന്ന് സ്‌നേഹത്തില്‍ പുഞ്ചിരിയാര്‍ന്ന മൗനം പകര്‍ന്ന് ചെറിയ സ്വരത്തില്‍ വാതിലുകള്‍ തട്ടി . ഉറക്കത്തിന്ന് ഉണര്‍ത്തുന്നത് എനിക്കും പിശാച്ചിനും വലിയ ശല്ല്യമായി . ഒരൊറ്റ അലര്‍ച്ചയില്‍ വീട് നടുക്കി 'എന്താണ് ,

 ഉറങ്ങാനും ഒക്കാത്ത ജീവി ' അറിയാതെ പറഞ്ഞു പോയി . എന്നാലും ഉമ്മ സ്‌നേഹത്തില്‍ പിടിച്ച് നിന്ന് പറഞ്ഞു :'മോനെ നീ വാടാ , സ്‌കൂളില്‍ പോവാന്‍ സമയമായി ' . കേട്ട താമസം :'ആ ശരി , നിങ്ങള്‍ വിളിച്ചിട്ട് വേണം '. അറിയാതെ എന്റെ മനസ്സുകള്‍ പലതും മിറുമിറുത്ത് പറഞ്ഞു . ഉമ്മ ദുഃഖിതനായെങ്കിലും മകനെ ഒരൊറ്റ ചിന്തയില്‍ ഉമ്മ നടന്നു . സമയമല്‍പ്പം കഴിഞ്ഞു , സ്‌കൂളില്‍ ആദ്യ ബെല്‍ മുഴുങ്ങി . ഞാന്‍ പല്ലുകള്‍ തുടച്ച് കൊണ്ട് താഴേക്കിറങ്ങി . ഉമ്മ വീട്ടുമുറ്റം തൂത്തുവാരുകുകയാണ് .

 അനിയത്തിയാണെങ്കില്‍ ഉമ്മാനോട് സലാം പറഞ്ഞ് വീടുവളപ്പ് വിട്ട് സ്‌കൂളിലേക്ക് പോയി . ഞാന്‍ മുഖമെല്ലാം വൃത്തിയാക്കി ഒന്ന് ഉമ്മാനെ നോക്കി . ക്ഷീണിച്ചത് കൊണ്ടെനിക്ക് സഹായിക്കണമെന്നുണ്ട് പക്ഷെ , മനസ്സ് അന്ന് സ്‌കൂളിന് കാരണമാക്കി കണ്ണൊഴിഞ്ഞു . ഞാന്‍ വീട്ടിലെ ഏക ആണ്‍കുട്ടിയും എനിക്ക് രണ്ട് സഹോദരികളും ഉണ്ട് . വാപ്പ അഞ്ച് വര്‍ഷം മുമ്പ് മരണപെട്ടു . ആ വിയപ്പാടില്‍ തളര്‍ന്ന എന്റെ ഉമ്മ ഇന്നുവരെ വലിയ സന്തുഷ്ടരല്ല . എന്നെ ഉമ്മ സ്വന്തം ജീവിതഭാഗപോലെ കൂടെ നിര്‍ത്തിയത് ഞാന്‍ അറിഞ്ഞില്ല . ഞാന്‍ ഭക്ഷണത്തിനായി താത്തയെ വിളിച്ചു . താത്ത വന്ന് നോക്കുമ്പോള്‍ ഉമ്മ എനിക്ക് വിളമ്പിയ ഭക്ഷണം വീട്ടിലെ പൂച്ച കഴിച്ചുകഴിഞ്ഞിരുന്നു . ഞാന്‍ അതറിഞ്ഞപ്പോള്‍ കോപാരിതനായി ഉമ്മയെ കുറ്റം പറഞ്ഞു :

'ആര്‍ക്കോ വേണ്ടി വിളമ്പി , ഞാനപ്പഴെ പറഞ്ഞതാ മൂടാന്‍ കേള്‍ക്കാതെ ഇത് ' ഉമ്മയുടെ മനസ്സ് നോവുന്ന പലതും പറഞ്ഞ് ഞാന്‍ സ്‌കൂളില്‍ പോയി . സ്‌കൂളില്‍ വൈകിയെത്തിയ കാരണം എന്റെ ഗ്രഹനാഥനെ വിളിച്ച് കൊണ്ട് വരാന്‍ തിരിച്ചയച്ചു . ഞാന്‍ അന്ന് സ്‌കുളില്‍ പോയില്ല പിറ്റേന്നപം ഇതുപോലെ ആയെങ്കിലും ഉമ്മാനെയും കൂട്ടി ഞാന്‍ സ്‌കൂളില്‍ പഠിവാതില്‍ക്കല്‍ എത്തി . ഞാന്‍ പറഞ്ഞു 'ഉമ്മ, സാറമ്മാര്‍ പലതും പറയും അതിനെന്നെ കിട്ടൂലാ ' ഉമ്മ സ്വന്തം തലതായ്ത്താന്‍ തീരെ സംത്രപ്തരായിരുന്നില്ലാ . എല്ലാം കേട്ട് എന്നെ സ്‌കൂളില്‍ വിട്ട് ഉമ്മ നടന്നു . 

അന്ന് ഞാനും കൂട്ടുകാരും സ്വന്തം ജീവിതാനുഭവം എല്ലാവരും നല്ലത് പറയുമ്പോള്‍ ഞാന്‍ എന്റെ ഉമ്മയുടെ പല ഇല്ലാ കഥകളും ഉണ്ടാക്കി പറഞ്ഞ് എന്റെ ഉമ്മയെ മോഷമായി ചിത്രീകരിച്ചു . ഇതെല്ലാം കഴിഞ്ഞ് പലനാള്‍ കടന്നു . ഇന്ന് ഞാന്‍ ഉമ്മയുടെ ഖബറിനരികിലാണ് . വിളിച്ചിട്ട് മാപ്പ് ചോദിക്കാനാകാത്ത ഇടത്ത് . ഉമ്മ എന്നെ ഓര്‍ക്കുന്നുണ്ടാവുമോ . തീരാത്ത കണ്ണീരൊഴുക്കി ഞാന്‍ നടന്നു നീങ്ങുകയാണ്...........




: സഹലബത്ത് ബദിയടുക്ക

Post a Comment

Previous Post Next Post