ബഷീറിന്റെ കുടുബം

                  




ബഷീര്‍ എന്ന ബാലന്‍ ഒരു യതീം കുട്ടിയാണ്. അവന്‍ ബാപ്പയില്ല ഉമ്മയും കൊച്ചി പെങ്ങ്‌ളും മാത്രമാണുള്ളത്. അദ്ദേഹം ദാറുസ്സലാം എന്ന യതീം ഖാനയിലാണ് പഠിക്കുന്നത്. ബഷീര്‍ വലിയ കുസൃതികാണിക്കുമായിരുന്നു. യതീം ഖാനയിലെ ഉസ്താദ് അവറാന്‍ കുട്ടിയുസ്താദ് തന്നെയാണ്. 

 ബഷീറിന്‍ ഉസ്താദിനെ വലിയ ഇഷ്ടമാണ് ബഷീറിന്റെ ഉമ്മ ഇടയ്ക്കിടെ കാണാന്‍ വരുമായിരുന്നു. ഉമ്മയുടെ വരവ് കുറഞ്ഞു വന്നു. അവന്‍ വീട്ടിലെ കാര്യങ്ങള്‍ ഒന്നും അറിഞ്ഞില്ല. അങ്ങനെ ഒരു ദിവസം  ഉസ്താദിനൊപ്പം ബഷീറും പട്ടണത്തിലേക്ക് യാത്രയായി. അവിടെ തന്റെ വീട്ടുനടുത്തുള്ള പാറുകുട്ടിയമ്മയെ ബഷീര്‍ കണ്ടു.

 അവരോട് അവന്‍ വീട്ടിലെ കാര്യങ്ങള്‍ അന്യഷിച്ചു. ,എന്നുമ്മക്ക് എന്തു പറ്റി, വല്ലായ്മകളും വന്നോ'. ഇല്ല ഉമ്മക്കന്നെ വേണ്ടാതായി പാറുകുട്ടുയമ്മ പറഞ്ഞു. നിന്റെ ഉമ്മ ഇപ്പോള്‍ നിന്റെ എളാപ്പയുടെ കൂടെയാണ് താമസിക്കുന്നത്. ആദ്യമെല്ലാം പ്രശ്‌നങ്ങളോന്നും ഇല്ലാതെ സന്തോഷ ജീവിതം നയി്ച്ചു. പിന്നിടവര്‍ക്കൊരു കുഞ്ഞുണ്ടായി.

 അന്നു മുതല്‍ തുടങ്ങിയ കഷ്ട്പ്പാടിലാണ് നിന്റെ ഉമ്മ. ഉമ്മയെയും പെങ്ങന്‍മാരെയും നിന്റെ എളാപ്പ കഷ്ടപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നു. ഇത്രയും കേട്ടപ്പോള്‍ തന്നെ ബഷീറിന്റെ മനസ്സില്‍ ദു:ഖം നിറഞ്ഞു. അവസാനം ബഷീര്‍ പാറുകുട്ടിയമ്മയുടെ സുഖ വിവരങ്ങള്‍ അന്യാഷുച്ചു അവന്‍ ദാറുസ്സലാം എന്ന  സ്ഥാപനത്തിലേക്ക് മടങ്ങി.

അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞു. കുറച്ചു ദിവസം താണ്ടിയപ്പോള്‍ സ്ഥാപനം വിപൂലീകരിച്ചു. അങ്ങനെ ഉസ്താദിന്റെ നേതൃത്യത്തില്‍ പെണ്‍കുട്ടികള്‍ക്കും യതീം ഖാന സ്ഥാപിച്ചു. ഈ സ്ഥാപനം നിര്‍മിച്ചതില്‍ ബഷീറിന് ഏറെ സന്തോഷം തോന്നി. അവന്റെ പെങ്ങന്മാരെ യതീം ഖാനയില്‍ ചേര്‍ത്തു. സന്തോഷപൂര്‍വം ജീവിച്ചു.  
                    
ഹനീഫ പള്ളപ്പാടി


Post a Comment

Previous Post Next Post